Housing Financial Solutions

Housing Financial Solutions Housing Financial Solutions
= Housing Loan
=Top-up Loan
= Personal Loan
= Business Loan
= Car Loan
=

25/10/2023

വീട് നിർമ്മാണത്തിന്റെ പ്രാരംഭഘട്ടത്തിൽ പഞ്ചായത്തിൽ അടക്കേണ്ട അപേക്ഷാഫീസ്, പെർമിറ്റ്‌ ഫീസ് എന്നിവയെക്കുറിച്ചുള്ള സംശയദൂരീകരണത്തിന് വേണ്ടിയുള്ളതാണ് ഈ പോസ്റ്റ്.

31.3.2023 ൽ തദ്ദേശ്ശസ്വയംഭരണ (ആർ എ) വകുപ്പ് പുറത്തിറക്കിയ 85/2023/LSGD ഉത്തരവ് പ്രകാരം കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷാ ഫീസും പെർമിറ്റ്‌ ഫീസും 10.04.2023 മുതൽ വർധിപ്പിച്ചിട്ടുണ്ട്.

പുതുക്കിയ നിരക്ക് പ്രകാരമുള്ള അപേക്ഷാഫീസ് (APPLICATION FEE) താഴെക്കാണും പ്രകാരമാണ്.

◾100 സ്ക്വയർ മീറ്റർ (1076 Sft) വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്: 300 രൂപ
◾101-300 സ്ക്വയർ മീറ്റർ (1086-3228 Sft) വരെ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്: 1000 രൂപ
◾300 സ്ക്വയർ മീറ്ററിന് (3228 Sft) മുകളിൽ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്: 3000 രൂപ

NB: നിരക്ക് വർധനയ്ക്ക് മുമ്പ് വലുതും ചെറുതുമായ കെട്ടിടങ്ങൾക്കെല്ലാം 30 രൂപയായിരുന്നു അപേക്ഷാഫീസ്.

പുതുക്കിയ നിരക്ക് പ്രകാരമുള്ള പെർമിറ്റ്‌ ഫീസ് (PERMIT FEE) താഴെ വിവരിക്കുംപ്രകാരമാണ്.

◾80 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 7 രൂപ (പഴയ നിരക്ക് നിലനിർത്തി)
◾81-150 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 50 രൂപ
◾151-300 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 100 രൂപ
◾300 സ്ക്വയർ മീറ്ററിന് മുകളിൽ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്ക് : ഒരു സ്ക്വയർ മീറ്ററിന് 150 രൂപ

NB: നിരക്ക് വർധനയ്ക്ക് മുമ്പ് 300 സ്ക്വയർ മീറ്റർ വരെ വിസ്തീർണ്ണമുള്ള താമസത്തിനുള്ള കെട്ടിടങ്ങൾക്കെല്ലാം സ്ക്വയർ മീറ്ററിന് 7 രൂപയായിരുന്നു പെർമിറ്റ്‌ ഫീസ്.

Note : ഒരു സ്ക്വയർ മീറ്റർ = 10.76 സ്ക്വയർ ഫീറ്റ്.

16/06/2023

🌲 വസ്തുക്കൾ വാങ്ങുമ്പോൾ രേഖകൾ എപ്പോൾ പരിേശാധിക്കണം 🌲

-അഡ്വ ജോണി മെതിപ്പാറ മുവാറ്റുപുഴ -

ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്യൂണായി ജോലി ചെയ്യുന്ന രാജനും ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അശ്വതിയും വാടക വീട്ടിലാണ് 3 മക്കളോടൊപ്പം താമസിക്കുന്നത്. മക്കൾ മൂന്നുപേരും പഠിക്കുന്നു. രാജന്റെയും അശ്വതിയുടെയും ഏറ്റവും വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. അതിനുവേണ്ടി അവർ ചെലവ് ചുരുക്കിയും ചിട്ടിയും മറ്റും കൂടിയും അശ്വതിയുടെ മാലയും വളയും വിറ്റും വീട് പണിയുന്നതിനുള്ള സ്ഥലം വാങ്ങാനുള്ള കുറച്ച് പണം കണ്ടെത്തി. സ്ഥലം വാങ്ങുന്നതിനുള ബാക്കി പണവും വീട് പണിയലും ലോൺ എടുത്ത് നടത്താം എന്ന് തീരുമാനിച്ചു. അങ്ങനെ വീട് പണിയുന്നതിനുള സ്ഥലം കണ്ടെത്തി . സെൻറ് ഒന്നിന് ഒന്നുര ലക്ഷം രൂപ വച്ച് 6 സെൻറ് സ്ഥലം. 6 മാസം കഴിയുമ്പോൾ തീറെഴുതി വാങ്ങണം. അഡ്വാൻസ് ആയി 3 ലക്ഷം രൂപ നൽകി. ബാക്കി തുക ആധാരം എഴുതുമ്പോൾ നൽകും ഈ വ്യവസ്ഥകളോടെ വസ്തുക്കച്ചവട കരാർ എഴുതി .

അതിനു ശേഷം ലോൺ എടുക്കുന്നതിനായി ഒരു ഷെഡ്യൂൾഡ് ബാങ്കിനെ സമീപിച്ചു. ബാങ്ക് മാനേജർ ലോൺ നൽകാമെന്ന് പറഞ്ഞ് സ്ഥലത്തിന്റെ ആധാരം, മുന്നാധാരങ്ങൾ, ബാധ്യത സർട്ടിഫിക്കറ്റ്, വില്ലേജിൽ നിന്നുള്ള രേഖകൾ തുടങ്ങിയ പ്രമാണങ്ങൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. രാജൻ ആവശ്യപ്പെട്ട പ്രമാണങ്ങൾ സ്ഥലമുടമയിൽ നിന്ന് വാങ്ങി നൽകി. ബാങ്ക് മാനേജർ ബാങ്കിന്റെ നിയമഉപദേഷ്ടാവായ അഭിഭാഷകന് ടീ രേഖകൾ ലീഗൽ ഒപ്പീനിയന് വേണ്ടി നൽകി. അഭിഭാഷകൻ ആധാരങ്ങളും മറ്റ് രേഖകളും പരിശോധിച്ച ശേഷം ടീ സ്ഥലം ഇടായി സ്വീകരിക്കുവാൻ കഴിയില്ല എന്ന് പറഞ്ഞ് മാനേജർക്ക് തിരികെ നൽകി. സ്ഥലമുടമയുടെ മുൻ ആധാരത്തിൽ മൈനർ അവകാശം നിലനിൽക്കുന്നുണ്ടത്രെ. ടീ സ്ഥലത്തിന്റെ മുൻ ഉടമയുടെ കാല ശേഷം അദ്ദേഹത്തിന്റെ ഭാര്യയും പ്രായ പൂർത്തിയാവാത്ത മക്കളും കൂടി എഴുതി നൽകിയതാണ് ഇപ്പോഴത്തെ ഉടമയുടെ ആധാരം. അദ്ദേഹം അക്കാര്യം മനസിലാക്കാതെ ടി സ്ഥലം വാങ്ങിയതാണ്. മാനേജർ ടി വിവരങ്ങൾ രാജനെ അറിയിക്കുകയും ടീ സ്ഥലം ഈട് സ്വീകരിച്ച് ലോൺ നൽകാൻ കഴിയുകയില്ല എന്ന് അറിയിക്കുകയും ചെയ്തു.രാജൻ സ്ഥല ഉടമയെ ഇക്കാര്യം അറിയിക്കുകയും അഡ്വാൻസ് തുക തിരികെ നൽകണമെന്ന് ആവശ്യപ്പെട്ടു. അപ്പോളാണ് സ്ഥലം ഉടമ ഇക്കാര്യം മനസ്സിലാക്കുന്നത്. സ്ഥല ഉടമ അയാളുടെ കടങ്ങൾ വീട്ടുന്നതിനാണ് സ്ഥലം വിറ്റത് . അഡ്വാൻസായി നൽകിയ പണം കടക്കാർക്ക് നൽകി. അത് കൊണ്ട് കൈയിൽ പണമില്ലെന്നും അഡ്വാൻസായി നൽകിയ തുക തിരികെ തരാൻ സാധിക്കുകയില്ലെന്നും ഇനി ടി വസ്തു വിൽക്കുമ്പോൾ തരാമെന്നും പറഞ്ഞു. രാജന്റെയും അശ്വതിയുടെയും സ്വന്തമായൊരു വീട് എന്ന സ്വപ്നം അവിടെ അവസാനിച്ചു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ലീഗൽ ഒപ്പീനിയന് വേണ്ടി വന്നവരുടെ കണ്ണ് നീരാണ് ഇങ്ങനെ ഒരു കുറിപ്പ് എഴുതുന്നതിന് കാരണമായത്. അഡ്വാൻസ് തുക തിരികെ കിട്ടുന്നതിനായി രാജൻ കോടതിയിൽ കേസ് കൊടുക്കുന്നതിന് തീരുമാനിച്ചിരിക്കുകയാണ്. സിവിൽ കേസ്സായതിനാൽ തീരുന്നതിന് ഏറെ വർഷങ്ങൾ എടുക്കും .

വസ്തു വാങ്ങുന്നതിന് കരാർ വയ്ക്കുമ്പോൾ ഭൂരിഭാഗം ആളുകളും ആവശ്യമായ
രേഖകളൊന്നും പരിശോധിക്കാറില്ല. ചിലർ ആധാരം എഴുതുന്ന സമയത്ത് നോക്കും. ആ സമയത്ത് സ്ഥലത്തിന് എന്തെങ്കിലും നിയമ ദോഷമുണ്ടെന്ന് കണ്ടെത്തിയാൽ കാര്യം ഗൗരവമാകും. അപ്പോഴേയ്ക്കും നല്ലൊരു തുക അഡ്വാൻസായി സ്ഥലമുടമയുടെ പക്കൽ ചെന്നിട്ടുണ്ടാവും. ചിലർ വസ്തു വാങ്ങിയ ശേഷം ലോൺ എടുക്കുവാൻ ചെല്ലുമ്പോളാണ് വസ്തുവിന് നിയമപരമായി ദോഷമുണ്ടെന്ന് അറിയുന്നത്. ഇങ്ങനെ വസ്തു വാങ്ങുന്നതിനായി അഡ്വാൻസ് നൽകിയും വസ്തു വാങ്ങിയും അബദ്ധത്തിൽ ചാടിയ അനേകം പേരുണ്ട്. വസ്തു വിൽക്കുന്നായാൾ എന്തെങ്കിലും ആവശ്യത്തിനാവും വിൽക്കുന്നത്. അഡ്വാൻസ് തുക കിട്ടിയാൽ ഉടൻ തന്നെ അവർ എന്തെങ്കിലും കാര്യത്തിനു വിനിയോഗിക്കും. അത് കൊണ്ട് സ്ഥലം വാങ്ങാൻ കരാർ വച്ച ശേഷമോ സ്ഥലം വാങ്ങിയ ശേഷമോ രേഖകൾ പരിശോധിച്ചിട്ട് വലിയ പ്രയോജനമില്ല. എന്തെങ്കിലും കുഴപ്പം ശ്രദ്ധയിൽ പെട്ട്
അഡ്വാൻസായി നൽകിയ പണമോ തീറ് വിലയോ തിരികെ ആവശ്യപ്പെട്ടാൽ അവർക്ക് ആഗ്രഹമുണ്ടെങ്കിലും തിരികെ നൽകാൻ കഴിയില്ല. ചിലർ മനപ്പൂർവം നൽകാതിരിക്കും.

അത് കൊണ്ട് വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നവർ അഡ്വാൻസ് നല്കുന്നതിന് മുൻപ് തന്നെ ഏതെങ്കിലും സിവിൽ അഡ്വക്കേറ്റിനെ കൊണ്ട് സ്ഥലത്തിന്റെ മുഴുവൻ രേഖകളും പരിശോധിപ്പിച്ചതിനുശേഷം മാത്രം സ്ഥലം വാങ്ങുക. അല്ലെങ്കിൽ സ്ഥലം വീട് എന്ന സ്വപ്നം നടക്കാതെ വരും കേസുമായി ഏറെ വർഷങ്ങൾ കോടതി കയറി നടക്കേണ്ടിവരും. പണ സമയനഷ്ടം വേറെ. സ്ഥലം വാങ്ങുന്നതിന് കരാർ വയ്ക്കുന്നതിന് മുമ്പ് തന്നെ സ്ഥലത്തിന്റെ എല്ലാ രേഖകളും പരിശോധിപ്പിക്കുക.🌲

14/06/2023
കെട്ടിട നികുതി (പ്രോപ്പർട്ടി ടാക്സ്) നിർണയിച്ചശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ ഉപയോഗ രീതിയിലോ മാറ്റം വരുത്തിയിട്ടു...
23/03/2023

കെട്ടിട നികുതി (പ്രോപ്പർട്ടി ടാക്സ്) നിർണയിച്ചശേഷം കെട്ടിടത്തിന്റെ തറ വിസ്തീർണത്തിലോ ഉപയോഗ രീതിയിലോ മാറ്റം വരുത്തിയിട്ടുണ്ടെങ്കിൽ 30 ദിവസത്തിനകം തദ്ദേശസ്ഥാപന സെക്രട്ടറിയെ രേഖാമൂലം അറിയിക്കണമെന്നാണു ചട്ടം. ഇല്ലെങ്കിൽ 1000 രൂപയോ പുതുക്കിയ നികുതിയോ, ഇവയിൽ കൂടുതലുള്ള തുക, പിഴയായി ചുമത്താം.

Only 41 Lakhs at muvattupuzha municipality
24/08/2022

Only 41 Lakhs at muvattupuzha municipality

24/08/2022
*ഭവന നവീകരണത്തിന് 50,000 രൂപ ധനസഹായം* എറണാകുളം:  ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട *വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ* എന്നിവർ...
24/08/2022

*ഭവന നവീകരണത്തിന് 50,000 രൂപ ധനസഹായം*

എറണാകുളം: ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട *വിധവകൾ, വിവാഹബന്ധം വേർപെടുത്തിയവർ* എന്നിവർക്ക് വീടിൻ്റ നവീകരണ പ്രവർത്തനങ്ങൾക്ക് ധനസഹായം നൽകുന്നു. ഒരു വീടിൻറെ *അറ്റകുറ്റപ്പണിക്ക് 50000 രൂപ* ധനസഹായം നല്‍കും. *മുസ്ലിം, കൃസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന*
ന്യൂന പക്ഷവിഭാഗങ്ങളില്‍ പെടുന്ന വർക്കാണ് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ സഹായം *ന്യൂനപക്ഷ ക്ഷേമവകുപ്പ്* ധനസഹായം നല്‍കുന്നത്. *കെട്ടുറപ്പുള്ള വാതിലുകള്‍, ജനലുകള്‍, മേല്‍ക്കൂര, ഫ്ലോറിങ്ങ്, ഫിനിഷിങ്ങ്, പ്ലംബിങ്ങ്, സാനിറ്റേഷൻ, ഇലക്ട്രിഫിക്കേഷൻ,* എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് സഹായം അനുവദിക്കുന്നത്. .
ഈ *തുക തിരിച്ചടക്കേണ്ടതില്ല* . അപേക്ഷകൻറെ സ്വന്തം അല്ലെങ്കില്‍ പങ്കാളിയുടെ *വീടിൻറെ വിസ്തീര്‍ണം 1200 ച.അ* കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായക ആയിരിക്കണം. *ബി.പി.എല്‍* കുടുംബങ്ങള്‍ക്ക് മുൻഗണന. അപേക്ഷകയോ അവരുടെ *മക്കളോ ശാരീരിക മാനസിക വെല്ലുവിളി* നേരിടുന്നവര്‍ ആണെങ്കിലും പെണ്‍കുട്ടികള്‍ മാത്രമുള്ള അപേക്ഷക ആണെങ്കിലും മുൻഗണന നല്‍കും.
സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ സ്ഥിര വരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകള്‍, സര്‍ക്കാരില്‍ നിന്നോ ഏജൻസികളില്‍ നിന്നോ *ഇതിനു മുമ്പ് പത്ത് വര്‍ഷത്തിനുള്ളില്‍ ഭവന പുനരുദ്ധാരണ സഹായം* ലഭിച്ചവര്‍ എന്നിവര്‍ വീണ്ടും *അപേക്ഷിക്കേണ്ടതില്ല* . അപേക്ഷ ഫോം കളക്ടറേറ്റില്‍ നിന്നോ
www.minoritywelfare.kerala.gov.in

എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ അനുബന്ധ രേഖകള്‍ സഹിതം
*ജില്ല ന്യൂനപക്ഷ സെല്ലില്‍ നേരിട്ടോ ഡപ്യൂട്ടി കളക്ടര്‍(ജനറല്‍),* *ന്യൂനപക്ഷ ക്ഷേമസെല്‍* ,
*ജില്ല കളക്ടറേറ്റ്, എറണാകുളം** എന്ന വിലാസത്തില്‍ തപാല്‍ മുഖാന്തിരമോ അപേക്ഷിക്കാം.
ഫോണ്‍ 0484 2422292

*അവസാന തീയതി ആഗസറ്റ് 30*

A Minority Cell was constituted under General Administration Department Kerala Government Secretariat, during April 2008

ഭൂമി തരംമാറ്റം - നിയമസഭ ഉണ്ടാക്കിയ നിയമത്തിനപ്പുറം വ്യാഖ്യാനങ്ങൾ നടത്തുകയും നിരവധി ആളുകൾ കാലങ്ങളോളം ബുദ്ധിമുട്ടുകയും പിന...
02/08/2022

ഭൂമി തരംമാറ്റം - നിയമസഭ ഉണ്ടാക്കിയ നിയമത്തിനപ്പുറം വ്യാഖ്യാനങ്ങൾ നടത്തുകയും നിരവധി ആളുകൾ കാലങ്ങളോളം ബുദ്ധിമുട്ടുകയും പിന്നീട് വ്യാഖ്യാനം തിരുത്തുകയും ചെയ്ത വാർത്താക്കുറിപ്പുകളും ഔദ്യോഗിക കത്തുമാണ് താഴെ.

ആദ്യം നൽകിയിരിക്കുന്നത് ഇന്ന് (2.8.2022) വന്ന പത്രവാർത്തയാണ്. 2017 ഡിസംബർ 30ന് ശേഷം കൈമാറിയ ഭൂമി 25 സെന്റിന് താഴെയാണെങ്കിലും സൗജന്യം നൽകേണ്ട എന്ന് കാണിക്കുന്ന കത്താണ് രണ്ടാമത്തെ ഇമേജ്. ഇതിനെതിരെ കോടതിയിൽ അനന്തരാവകാശികൾ നൽകിയ കേസ് നിലവിലുണ്ട്. മാസങ്ങളോളം കാത്തിരുന്നിട്ടും ഭൂമി തരം മാറ്റം ചെയ്തു കിട്ടാത്തതിനാലാണ് പലരും കേസിനു പോകുന്നത്.

ഒടുവിൽ ഇപ്പോൾ കാത്തിരിപ്പിന് ശേഷം അനന്തരാവകാശികൾക്ക് 25 സെൻറ് വരെയുള്ള ഭൂമിക്ക് തരം മാറ്റം സൗജന്യമായി ചെയ്തു നൽകാമെന്ന് തീരുമാനമായി എന്ന് പത്രവാർത്ത. നിയമത്തിനപ്പുറം വ്യാഖ്യാനങ്ങൾ നടത്തി ആളുകളുടെ അവകാശ സ്ഥാപനത്തിന് കാലതാമസം ഉണ്ടാക്കുന്നുവെന്ന് പറയാതെ വയ്യ !

Address

Kacherithazham Muvattupuzha Opp:court
Muvattupuzha
686661

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Alerts

Be the first to know and let us send you an email when Housing Financial Solutions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category