02/02/2026
സത്യം പറഞ്ഞാൽ സസ്പെൻഷൻ, സ്നേഹത്തോടെ നിന്നാൽ കൃത്രിമ കൈ!
കഴിഞ്ഞ ജൂണിൽ കോട്ടയം മെഡിക്കൽ കോളേജിലെ കെട്ടിടം ഇടിഞ്ഞുവീണ സംഭവത്തിൽ വീഴ്ച ചൂണ്ടിക്കാണിച്ചപ്പോൾ എനിക്ക് ലഭിച്ചത് സസ്പെൻഷനായിരുന്നു. ജനങ്ങളുടെ പക്ഷത്തുനിന്ന് സംസാരിച്ചാൽ 'പാർട്ടിക്ക് പുറത്ത്' എന്നതായിരുന്നു അന്നത്തെ ലൈൻ. പക്ഷേ, ഇന്നും സാധാരണക്കാരന്റെ സങ്കടങ്ങൾക്ക് മാറ്റമില്ല എന്നതിന്റെ തെളിവാണ് ചികിത്സാ പിഴവിലൂടെ കൈ നഷ്ടപ്പെട്ട വിനോദിനി എന്ന ഈ കൊച്ചു മിടുക്കി.
ആരോഗ്യ വകുപ്പിന്റെ വീഴ്ചകൾ ഫേസ്ബുക്കിൽ എഴുതിയാൽ നടപടി എടുക്കാൻ കാണിക്കുന്ന ആവേശം, പിഞ്ചുകുട്ടികൾക്ക് നീതി ഉറപ്പാക്കാൻ കാണിച്ചിരുന്നെങ്കിൽ വിനോദിനിക്ക് ഈ അവസ്ഥ വരില്ലായിരുന്നു.
നന്ദി വി.ഡി. സതീശൻ സർ...
പറയാൻ നൂറു ന്യായങ്ങളുണ്ടായിട്ടും, വിനോദിനിക്ക് നഷ്ടപ്പെട്ട കൈയ്ക്ക് പകരം ഒരു കൃത്രിമ കൈ നൽകി അവളെ വീണ്ടും ജീവിതത്തിലേക്ക് ചേർത്തുപിടിച്ച പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രവർത്തനം മാതൃകാപരമാണ്. അഹങ്കാരമല്ല, വിനയത്തോടെയുള്ള കരുതലാണ് ജനങ്ങൾക്ക് വേണ്ടതെന്ന് അദ്ദേഹം തെളിയിച്ചു.
ഗർവ്വികളോടൊപ്പം നിന്ന് കവർച്ച പങ്കിടുന്നതിനേക്കാൾ, എപ്പോഴും നല്ലത് സാധാരണക്കാരോടൊപ്പം നിൽക്കുന്നത് തന്നെയാണ്!