16/05/2026
ആ കണ്ണുകളിൽ ഇന്നും മായാത്ത ആ കറുത്ത ദിനത്തിന്റെ നിഴലുണ്ടാകാം, ഉള്ളിൽ അച്ഛന്റെ വേർപാടിന്റെ നീറുന്ന നോവുണ്ടാകാം... പക്ഷേ, ആ തീയേക്കാൾ വലിയ വാശിയോടെയാണ് ഹൃദ്യ ഈ വിജയം നേടിയെടുത്തത്. ജിഹാദി ഭീകരരുടെ വെട്ടേറ്റ് അതിദാരുണമായ വിധം കൊലചെയ്യപ്പെട്ട പ്രിയപ്പെട്ട രൺജിത് ശ്രീനിവാസന്റെ വിയോഗം ബാക്കിവെച്ച ശൂന്യതയിൽ നിന്നും, പ്രതിസന്ധികളുടെ പെരുമഴക്കാലത്ത് തളർന്നുപോകാതെ അവൾ നേടിയെടുത്ത ഈ 'ഫുൾ എ പ്ലസ്' വെറുമൊരു ഗ്രേഡ് മാത്രമല്ല.
അത് ക്രൂരതയ്ക്കെതിരായ പോരാട്ടമാണ്, നീതിക്കുവേണ്ടിയുള്ള ചെറുത്തുനിൽപ്പാണ്.
ഹൃദ്യേ മോളെ,നീ അച്ഛന്റെ നിഴലല്ല, അച്ഛന്റെ സ്വപ്നങ്ങളുടെ തുടർച്ചയാണ്. നിന്റെ കഠിനാധ്വാനത്തിന് മുന്നിൽ വിധി പോലും തോറ്റുപോയിരിക്കുന്നു. ആ മനോഹരമായ ചിരിയിൽ അച്ഛന്റെ സാന്നിധ്യമുണ്ട്. ആയുസ്സിന്റെ മുഴുവൻ കയ്പുനീരും ചെറുപ്രായത്തിൽ കുടിച്ചു തീർക്കേണ്ടി വന്നിട്ടും, തളരാതെ നടന്നുകയറിയ ഈ വിജയപീഠം അതിജീവനത്തിന്റെ വലിയൊരു പാഠമാണ്.
അഡ്വ. ലിഷ രൺജിത്തിന്റെ കരുത്തിനും, ഹൃദ്യയുടെ ഈ ഉജ്ജ്വല വിജയത്തിനും മുന്നിൽ ശിരസ്സ് നമിക്കുന്നു. പതറാതെ മുന്നോട്ട് പോകുക മോളേ... നിന്റെ ഓരോ വിജയത്തിലും നിനക്ക് കാവലായി നിന്റെ അച്ഛനുണ്ടാകും. നിന്റെ വളർച്ച കാണാൻ ഞങ്ങൾ ഏവരുമുണ്ടാകും.
Curtesy: കുമ്മനം രാജശേഖരന്‍ ജി